28 ഒക്‌ടോബർ 2008

ക്യാപ്റ്റന്‍ വി.ആര്‍.ശര്‍മ്മ ഇന്‍ കാര്‍ഗില്‍....

എങ്ങും ഇരുട്ട് മാത്രം...എന്റെ കമാണ്ടോസും ഒത്ത് റോന്ത് ചുറ്റാന്‍ ഇറങ്ങിയതാണ് ഞാന്‍..ഹിമ കാറ്റ് വീശുന്നുണ്ട്.....മല ഇറങ്ങി അടിവാരത്തെ ഗലിയില്‍ എത്തി..അപ്പോള്‍ ആണ് ബഹദൂര്‍ സിംഗ് ഓടി വരുന്നത് കണ്ടത് ...

" സാബ്, സാബ് ...വാഹാന്‍ ചുപാ ഹെ..തീന്‍...വോ ബില്‍ഡിംഗ്‌ കെ അന്തര്‍...."

പെട്ടന്ന് ഓപ്പറേഷന്‍ നടത്താന്‍ തയാറായി...3 പേരെയും പിടിക്കണം അലേല്‍ തീര്‍ക്കണം....അതിനായി പെട്ടന്ന് പ്ലാന്‍ തയാറാക്കി..4 പേര്‍ അപ്പുറത്ത് നിന്നും,4 പേര്‍ ഇപ്പറത്തു നിന്നും വളയാന്‍ തീരുമാനിച്ചു..

ഏറ്റവും മുന്‍പില്‍ നായകന്‍ ആയ ഞാന്‍...ഒരു കൈ തോക്കും കൊണ്ട് ആ ബില്‍ഡിംഗ്‌ പരിസരത്ത് എത്തി...കൂടെ ബഹാദൂര്‍, വിനോദ്....

പതുങ്ങി അകത്തു കടന്നു....രണ്ടു മുറി കെട്ടിടം..ആരുമില്ല അവിടെ.....മൂന്ന് പേരും പൊസിഷനില്‍......

അവര്‍ അകത്തെ മുറിയില്‍ നിന്നു വെടി ഉതിര്‍ത്തു തുടങ്ങി...

പിന്നെ എല്ലാം സിനിമ സ്റ്റൈലില്‍....ഒടുവില്‍

എന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവില്‍ അവരെ കൊന്നൊടുക്കി.....

അങ്ങനെ അവിടുന്ന് തിരികെ പോരാന്‍ ഇറങ്ങിയപ്പോള്‍ ഒരു വെടിയൊച്ചയും സ്ഫോടനവും....

ഞാന്‍ തെറിച്ചു വീണു ആ ബില്‍ഡിംഗ്‌ മുറ്റത്തേക്ക്‌....തറയില്‍ നിന്നു എഴുന്നെല്കാന്‍ വയ്യ.....വെടി പൊട്ടുന്ന ശബ്ദം മാത്രം....ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു...

ടി വി ഓടുന്നുണ്ട്.......

സോഫയില്‍ കിടന്നു കണ്ടു കൊണ്ടിരുന്ന ഞാന്‍ നിലത്തു കിടക്കുന്നു....

അപ്പോളും വെടി ഒച്ച കേള്‍ക്കാം....

തല തിരുമ്മി കൊണ്ട് ഞാന്‍ എഴുന്നേറ്റ് ഇരുന്നു...കിഴക്ക് സൂര്യന്‍ വെള്ള കീറാന്‍ നേരം ആയി.....

ശെടാ ഈ വെടി ഒച്ച....

അപ്പോളാണ് ഓര്‍ത്തെ ദീപാവലി ആണ് ഇന്നു....

തമിഴ്നാട്ടിലെ പടക്കത്തിന്റെ വീര്യവും തലേന്ന് രാത്രി കണ്ട കീര്‍ത്തിചക്ര സിനിമയും എല്ലാം മിക്സ് ചെയ്ത് ഒരു സ്വപ്നം....

ഏതായാലും തലയില്‍ ഒരു പരമവീരചക്രം മുഴച്ചു കിടപ്പുണ്ട്....

പതുക്കെ കതക്കു തുറന്നു.....ഒരു റോക്കറ്റ് മുന്‍പില്‍ കൂടി ഒറ്റ പോക്ക്....എന്റെ ഭാഗ്യം...ദേഹത്ത് കൊണ്ടില്ല...

പടിയില്‍ ഇരുന്നു പേപ്പര്‍ എടുത്തപ്പോള്‍ ഒരു വിളി...

" അണ്ണാ, ദീപാവലി വാഴ്ത്തുക്കള്‍"....1-ആം നിലയില്‍ താമസിക്കുന്ന വിനായക് ...

അവന്‍ ആണ് ആ റോക്കറ്റിന്റെ ഓണര്‍.....

ചിരിച്ചു കൊണ്ട് അവനെ മനസ്സില്‍ ചീത്ത പറഞ്ഞു...

എന്നിട്ട് ഒരു ഹാപ്പി ദിവാലി കൊടുത്തു..കണ്ട സ്വപ്നവും ഓര്‍ത്ത് വീണ്ടും സോഫയില്‍ കയറി കിടന്നു.....

കുറുക്കനെന്ത് സംക്രാന്തി.....

16 ഒക്‌ടോബർ 2008

ജന്മദിനം

ഒക്ടോബര്‍ 17

ഇന്നേക്ക് 23 വര്‍ഷങ്ങള്‍ക്കു മുന്പുള്ള ഒരു ഒക്ടോബര്‍ 17

അന്നാണ് ഒരു മഹാനുഭാവന്‍ ഭൂജാതനായത്‌. ആരാണ് അത് എന്നാരിക്കും

നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക...ഈ ഞാന്‍ തന്നെ അത്.

ഏതായാലും എനിക്ക് ഞാന്‍ തന്നെ ഒരു ജന്മദിന ആശംസകള്‍ കൊടുക്കട്ടെ ....

" സന്തോഷ ജന്മ ദിനം കുട്ടിക്ക് "...(പിന്നണിയില്‍ വാദ്യഘോഷങ്ങള്‍ .....)


ഇനി എത്രെ കൊല്ലം ഉണ്ടോ ആവോ?....അറിയില്ല...

ഏതായാലും മഹത്തായ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി..



ഒരിക്കല്‍ കൂടി ഞാന്‍ എനിക്ക് ഭാവുകങ്ങള്‍ നേരുന്നു..

09 ഒക്‌ടോബർ 2008

കുഞ്ഞിരാമന്മാരുടെ ലോകം

ഗുലുമാല്‍ തുടങ്ങിട്ട് എട്ടു ദിവസം ആയി എങ്കിലും രണ്ടാം ലക്കം ഇടാന്‍ ഇപ്പോളാണ് സാധിച്ചേ...

എന്താ ചെയ്യുക....ഭയങ്കര തിരക്കായിരുന്നു...കുറെ എഴുതി വച്ചിട്ടുണ്ട് പക്ഷെ അങ്ങോട്ട് തൃപ്തി ആയില്ല..ഒരു വല്ലാത്ത  വൈക്ലബ്യം...

ഇന്ന് എന്താ പറയ്ക  എന്ന് വെച്ചാല്‍ ഒരു ഓഫീസ് മാറ്റത്തിന്റെ കഥ പറയാം..

ചൊവ്വാഴ്ച അഞ്ച് മണിക്ക് തലൈവന്‍ (ലീഡ്) വന്നിട്ട് പറഞ്ഞു വ്യാഴാഴ്ച്ച മുതല്‍ നമ്മള്‍ എല്ലാവരും കുറെ കൂടി കാട്ടിലോട്ട് മാറിയുള്ള ഒരു ഓഫീസിലേക്ക് മാറുന്നു  എന്ന്....

"സന്തോഷം ആയി ലീഡ് ഏട്ടാ ...സന്തോഷം ആയി..." തൊട്ട് അപ്പുറത്തിരിക്കുന്ന തൊഴിലാളി സുഹൃത്ത് പറഞ്ഞു.

"ഇപ്പൊ തന്നെ ഒരു കാട്ടില്‍ ആണ്.."

"ഇനി എങ്ങോട്ട് മാറാന്‍..."

പെട്ടന്ന് എല്ലാം കെട്ടി പെറുക്കി വെച്ചു.....ബുധനാഴ്ച്ച ആയുധ പൂജടെ അവധി ആണ്...അപ്പൊ ഇനി ഒന്നര മണിക്കൂറെ ഉള്ളു എല്ലാം പണ്ടാരം അടക്കി പോകാന്‍...

ദേഷ്യം എങ്ങനെ ഇരച്ചു കയറി...എന്ത് ചെയ്യാന്‍.........അവര് തുള്ളന്‍ പറഞ്ഞാല്‍ തുള്ളണം..ചാടാന്‍ പറഞ്ഞാല്‍ ചാടണം...പോകാന്‍ പറഞ്ഞാല്‍ പോകണം...

പണ്ടെങ്ങോ വഴിയില്‍ കണ്ട കുഞ്ഞിരാമാനേം അയാള്‍ടെ മുതലാളിയേം ഓര്‍മ വന്നു...

മുതലാളി കുഞ്ഞിരാമനെ കൊണ്ട് പണി എടുപ്പിക്കും....കുഞ്ഞിരാമന്‍ പണി എടുക്കും...

മുതലാളി കുഞ്ഞു ചെണ്ട കൊട്ടി പാടും

"ചാടി കളിക്കെട കുഞ്ഞിരാമ 

ആടി കളിക്കെട കുഞ്ഞിരാമ "

അവന്‍ ആടും ചാടും...ചുറ്റും കൂടി നില്ക്കുന്ന ആളുകളെ രസിപ്പിക്കും...അവന് ഒരു നേരം, അല്ലേല്‍ രണ്ടു നേരം ആ മുതലാളി നല്കുന്ന പഴവര്‍ഗങ്ങള്‍ ആണ് അവനെ അതിന് പ്രേരിപ്പിക്കുന്ന ഒരു കാര്യം, പിന്നെ അങ്ങേരുടെ കയ്യില്‍ നിന്നു കിട്ടുന്ന നല്ല തല്ലും...

നമ്മളും ഒരു കുഞ്ഞിരാമന്‍ അല്ലെ എന്നൊരു സംശയം...

എന്താ ചെയ്ക..

പാലാരിവട്ടം ശശി പറഞ്ഞത് ഓര്‍മ വന്നു.."ചതിക്കരുത് ജീവിതം ആണ് "...

അതെ ജീവിതം ആണ് ...ജീവിക്കണ്ടേ...അതാ നമ്മുടെയൊക്കെ അവസ്ഥ .....

02 ഒക്‌ടോബർ 2008

ഗുലുമാല്‍ വീണ്ടും

ഗുലുമാല്‍

ഗുലുമാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് മാന്നാര്‍ മത്തായിച്ചനും
പിള്ളാരും തിരയില്‍ വരുമ്പോള്‍ കൂടെ എത്തുന്ന ആ പശ്ചാത്തല സംഗീതം ആണ് ...

"അവനവന്‍ കുരുക്കുന്ന കുരുക്ക് അഴിച്ച് എടുക്കുമ്പോള്‍ ഗുലുമാല്‍.."

ഈ ബ്ലോഗിനെ ഇങ്ങനെ നാമകരണം ചെയ്യാന്‍ ഒരു കാരണം ഉണ്ട്...എന്റെ കോളേജ്
ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളില്‍ ഗുലുമാല്‍ ഉണ്ട്......

ഗുലുമാല്‍ എന്ന കൈ എഴുത്ത് പത്രം.. പത്രം എന്ന് അതിനെ വിളിക്കാമോ
എന്ന് സംശയം ആണ്,
അത് ഒരു മഞ്ഞ പത്രം ആയിരുന്നു...മഞ്ഞ പത്രം എന്നാല്‍ മഞ്ഞ പേപ്പറില്‍ എഴുതുന്ന പത്രം...
ശ്രീമാന്‍ ഗോകുല്‍.പി.എസ് എന്ന സരസനായ മനുഷ്യന്റെ ഹാസ്യ വിരുന്ന് ആയിരുന്നു ആ ഗുലുമാല്‍....

ക്ലാസ്സില്‍ നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ ഹാസ്യത്തിന്റെ മേന്പൊടി ചാലിച്ചു എഴുതി ഇരുന്ന ഒറ്റ പ്രതി പത്രം..അദ്ധ്യാപകര്‍ വരെ മനസ് തുറന്നു സ്വീകരിച്ചിരുന്നു അതിനെ...

അതില്‍ ഹാസ്യമുണ്ടായിരുന്നു, പരിഹാസം ഉണ്ടായിരുന്നു, പരിഭവം ഉണ്ടായിരുന്നു....

കാലത്തിന്റെ മലവെള്ളപാച്ചിലില്‍ കോളേജ് ജീവിതം ഓര്‍മയായി, ഗുലുമാല്‍ എങ്ങോ പോയി മറഞ്ഞു..

ജീവിതം വിരസമായി തുടങ്ങിയ നിമിഷങ്ങളില്‍, ഗുലുമാല്‍ തിരിച്ച് കൊണ്ടു വരാം എന്ന് തോന്നി..

അങ്ങനെ ഈ ഗാന്ധി ജയന്തി ദിനത്തില്‍ ഗുലുമാല്‍ വീണ്ടും എത്തുകയാണ്...

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍...
ഒത്തിരി വത്യസ്തതകളോടെ ഗുലുമാല്‍ വീണ്ടും....

നിങ്ങള്‍ എല്ലാവര്കും വേണ്ടി എന്റെ ബ്ലോഗോപാഹാരം ...........