18 ജനുവരി 2009

ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍

ഒത്തിരി നാളുകള്‍ക്കു ശേഷം കോറിയിടുന്ന കുറെ ഭ്രാന്തന്‍ ചിന്തകള്‍
കവിത ആണോ എന്നറിയില്ല..
.

ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍
എരിയുന്ന വേനലിനോട് പറഞ്ഞു
എരിഞ്ഞമരൂ നീ.....
ഇതിനപ്പുറം എനിക്കായി മഴ കാത്തിരിപ്പൂ..
അറിയാം ഈ പറഞ്ഞത് വെറുതെ, അതെ
ഒരിക്കലും എരിഞ്ഞു നീ തീരില്ല എന്നതും സത്യം........

നോക്കി പല്ലിളിച്ച ജീവിതമാം കുരിടിയോടു പറഞ്ഞു
ആയിക്കോ നിന്‍ കൊലച്ചിരി,ശീലമായത്...
എന്റെ ഭാഗമായി നിന്‍ ചിരി........

നീര്‍ച്ചുഴിയില്‍ വീണുപോയ്‌.........
കൈ കാലിട്ടടിച്ചതും..........
താണ് പോയി അഗാധതയിലേക്ക് ....
ഒരു കച്ചിതുരുംപിനായി കരഞ്ഞതും വെറുതെ

ആ കറുത്ത വാവില്‍ നിലാവിനായി കാത്തു നിന്നു
എന്നും കറുത്ത വാവെന്ന സത്യം തിരിച്ചറിയുവാന്‍ വൈകി

ജീവിതമേ നീയാണ് സത്യം..നീ മാത്രം

17 ജനുവരി 2009

ആ പുഞ്ചയുടെ തീരത്ത്....അവസാനഭാഗം

30 വര്‍ഷങ്ങള്‍ക്കു ശേഷം

ചെറുവാഞ്ചേരിയില്‍ ഒരു എഞ്ചിനിയറിംഗ് കോളേജ് വന്നു. പുഞ്ചയുടെ തീരത്താണ് കോളേജ് .മന പൊളിക്കാതെ, ആ പഴയ ഭംഗി നില നിര്‍ത്തിയിട്ടുണ്ട് , കോളേജിന്റെ ഉടമ,അമേരിക്കയില്‍ ഉള്ള ഗൌതമ വര്‍മ്മ.കോളേജ് വളരെ വലുതും, ഗംഭീരവും ആണ്. ചെറുവാഞ്ചേരി ഗ്രാമവും കാലത്തിനനുസരിച്ച് കോലം കെട്ടി തുടങ്ങി വരുന്നു.

ആ കോളേജിലേക്ക് അധ്യാപകന്‍ ആയി എത്തുന്നു ശങ്കര്‍ മേനോന്‍(ഓം കപൂര്‍).

കോളേജില്‍ വന്ന നാള്‍ മുതല്‍ തന്നെ എന്തോ മുന്‍ പരിചയം ആ സ്ഥലത്തോട് തോന്നുന്ന ശങ്കര്‍, ഗൌരിയുടെ കഥ നാട്ടുകാരില്‍ നിന്നു അറിയാന്‍ ഇടവരുന്നു. അങ്ങനെ ഇരിക്കെ, ഒരിക്കല്‍ കാവില്‍ വെച്ച് ശങ്കുണ്ണിയുടെ അമ്മ ദേവകിക്കുട്ടി(ബേല മകീജ)യെയും, ഗോപിയെയും കാണുന്നു. അയാള്‍ തന്റെ പൂര്‍വ ജന്മകഥകള്‍ ഓര്‍മ്മിക്കുന്നു.ഗൌതമ വര്‍മ്മയോട് പ്രതികാരം ചെയ്യാന്‍ അയാള്‍ തീരുമാനിക്കുന്നു.

കോളേജില്‍ പുതുതായി ചേരുന്ന ഗോമതി(ശാന്തി) എന്ന പെണ്‍കുട്ടിക്ക് ഗൌരിയുടെ അതെ രൂപഭാവങ്ങള്‍ ഉണ്ട് എന്ന് ശങ്കര്‍ മനസ്സിലാക്കുന്നു. ഈ പെണ്‍കുട്ടിയുടെ സഹായത്താല്‍ തന്റെ പ്രതികാരം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നത് അയാള്‍ തിരിച്ചറിയുന്നു. ശങ്കറിന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ട ആയ ആ പെണ്‍കുട്ടി ശങ്കറിനോട് തന്റെ പ്രണയം വെളിപ്പെടുത്തുന്നു. ശങ്കറും,ഗോപിയും,ദേവകിക്കുട്ടിയും ചേര്‍ന്നു ഗോമതിയോട് പഴയ കഥകള്‍ പറയുന്നു.

കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഗൌതമ മേനോന്‍ എത്തുന്നു എന്ന് മനസിലാക്കുന്ന ശങ്കറും സംഘവും ആ പരിപാടിയില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു.ഈ നാടകത്തില്‍ മുപ്പത് കൊല്ലങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു ഇരട്ട കൊലപാതകത്തെ വരച്ചു കാട്ടുന്നു. ഇത് കണ്ട് അസ്വസ്ഥന്‍ ആകുന്ന ഗൌതമന്‍ മനയിലേക്ക് മടങ്ങുന്നു.

മടങ്ങി വരുന്ന വഴി ഗൌരിയുടെ വേഷം കെട്ടിയ ഗോമതിയെ കാണുന്ന ഗൌതമന്‍ ആദ്യം ഭയക്കുമെങ്കിലും അത് ഗൌരിയല്ല എന്ന് മനസിലാക്കി അവളെ ഒരു മുറിയില്‍ അടയ്ക്കുന്നു.ഇതറിഞ്ഞ ശങ്കര്‍ അയാളെ കാണാന്‍ മനയില്‍ എത്തുന്നു. അവര്‍ തമ്മില്‍ വാഗ്വാദം ഉണ്ടാകുന്നു. അത് അടിപിടി ആയി മാറുന്നു.

ഒടുവില്‍ ഗൌതമന്‍ ശങ്കറിനെ വധിക്കുമെന്ന അവസരത്തില്‍, അവിടെ ഗൌരി പ്രത്യക്ഷപ്പെടുന്നു.താന്‍ അടച്ചിട്ട അവള്‍ എങ്ങനെ പുറത്തു വന്നു എന്നറിയാതെ അത്ഭുതപെട്ടു നില്ക്കുന്ന അയാളോട് അവള്‍ കുറെ പഴയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നു.

ഗൌതമനും ഗൌരിക്കും മാത്രം അറിയാവുന്ന കാര്യങ്ങള്‍..അവരുടെ പ്രണയകാലത്തേ കുറെ രഹസ്യങ്ങള്‍..

ഇതെല്ലാം കേട്ടു അയാള്‍ അസ്തപ്രജ്ഞനായി നില്ക്കുന്നു.താന്‍ ചെയ്തു പോയതെല്ലാം തെറ്റാണു എന്ന് അയാള്‍ സമ്മതിക്കുന്നു..പെട്ടന്ന് മനയ്ക്ക് തീപിടിക്കുന്നു. ഗൌരിയെ കൂട്ടി രെക്ഷപെടാന്‍ ശ്രെമിക്കുന്ന ശങ്കര്‍ ഏതോ അത്ഭുതശക്തിയുടെ ഫലമെന്ന വണ്ണം മനയില്‍ നിന്നും വെളിയിലേക്ക് തെറിച്ചു വീഴുന്നു..

കത്തി എരിയുന്ന മനയുടെ പൂമുഖത്ത് നിന്നും ഗൌരി ശങ്കറിനോട് കൈ വീശി യാത്ര ചോദിക്കുന്നു..മനയുടെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ വിഷമിച്ചു നില്ക്കുന്ന ശങ്കറിന്റെ അടുത്തേക്ക് ,ഗോപി ഗോമതിയേം കൂട്ടി എത്തുന്നു...

ഗൌരിയുടെ വേഷം ധരിച്ച ഗോമതിയെ കണ്ട ശങ്കര്‍,പൂമുഖ പടിയില്‍ നിന്നും തന്നെ കൈ കാണിക്കുന്നത് ഗൌരി തന്നെ എന്ന് മനസിലാക്കുന്നു..താന്‍ മാത്രം ആണ് ഗൌരിയെ കണ്ടത് എന്ന സത്യം അയാള്‍ തിരിച്ചറിയുന്നു..

ഒടുവില്‍ ആ കത്തി എരിയുന്ന മനയില്‍ ഗൌതമ മേനോന്റെ കഥയും അവസാനിക്കുന്നു..

ആ പുഞ്ചയുടെ ശാപതീരത്തെ മണ്ണില്‍ നിന്നും ദേവകിക്കുട്ടിയെയും, ഗോപിയെയും, ഗോമതിയെയും കൂട്ടി, ശങ്കര്‍ മേനോന്‍ യാത്ര ആകുന്നു. ഗൌരിയുടെ ഓര്‍മ്മകളില്‍, ഗോമതിയോടു ഒത്തു പുതിയ ഒരു ജീവിതം തുടങ്ങാനായി.


അടിക്കുറിപ്പ്:
"ഓം ശാന്തി ഓം" ഇന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് ക്ഷെമിക്കുക.

ആ പുഞ്ചയുടെ തീരത്ത്....ആദ്യ ഭാഗം

ആമുഖം:

ഈ കഥയും അതിലെ കഥാപാത്രങ്ങളും ചുറ്റുപാടുകളും എല്ലാം സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുനവരോടോ, മരിച്ചവരോടോ എന്തെങ്കിലും സാമ്യം തോന്നുനെങ്കില്‍ അത് വെറും യാദ്രിച്ചികത മാത്രം.("ഓം ശാന്തി ഓം" ഇലെ സിനിമപശ്ചാത്തലം എന്ന പ്ലോട്ട് നമ്മള്‍ ചെറുവാഞ്ചേരി എന്ന ഗ്രാമത്തിലേക്ക് മാറ്റുന്നു).

കഥ ഭാഗം 1:

ചെറുവാഞ്ചേരി എന്ന ഗ്രാമത്തിന്റെ നാടുവാഴികള്‍ ആയിരുന്നു ചെറുവാഞ്ചേരി മനയിലെ തമ്പ്രാക്കള്‍. ചെറുവാഞ്ചേരി മനയുടെ കിഴക്കുവശം മുഴുവന്‍ പുഞ്ച ആണ്.അത് ആണ് ആ ഗ്രാമത്തിന്റെ അതിര്‍ത്തിയും.
മന കാലത്തിന്റെ കുത്തൊഴുക്കില്‍ നാശത്തിന്റെ വക്കില്‍ എത്തി നില്ക്കുന്നു. പട്ടണത്തില്‍ നിന്നും വന്ന ഒരു അകന്ന ചാര്‍ച്ചക്കാരന്‍ ഗൌതമ വര്‍മ്മ(മുകേഷ് മെഹറ) ആണ് മനയുടെ ഭരണം നടത്തുന്നത്.മനയുടെ പ്രതാപം വീണ്ടെടുക്കാന്‍ വന്നതാണ്‌ അയാള്‍.

ഗൌരി തമ്പുരാട്ടി(ശാന്തിപ്രിയ) , മനയിലെ ഇപ്പോളത്തെ അനന്തരാവകാശി ആ നാടിന്റെ തന്നെ ഡ്രീം ഗേള്‍ ആണ്. അവള്‍ അറിയാതെ അവളെ സ്നേഹിക്കുന്നു മനയിലെ കാര്യസ്ഥന്റെ അനന്തിരവന്‍ ശങ്കുണ്ണി(ഓം പ്രകാശ് മകീജ).

ചെറുവാഞ്ചേരി പൂരത്തിന് ഗൌരിയെ കണ്ടുമുട്ടാനുള്ള അവസരം ശങ്കുണ്ണിയുടെ ആത്മസുഹൃത്ത് ഗോപി(പപ്പു മാസ്റ്റര്‍) ഒരുക്കി കൊടുക്കുന്നു.പൂരത്തിന് എഴുന്നെളിച്ച ഒരു ആന ഇടയുന്നു. ആ ബഹളത്തിനിടയില്‍ നിന്നു ഗൌരി തമ്പുരാട്ടിയെ ശങ്കുണ്ണി അത്ഭുതകരമാം വിധം രക്ഷിക്കുന്നു. അങ്ങനെ അവര്‍ സുഹൃത്തുക്കള്‍ ആകുന്നു. ഗൌരിയോട് തന്റെ സ്നേഹം വെളിപെടുത്താന്‍ ശങ്കുണ്ണി കാത്തിരിക്കുന്നു.

അതിനിടയില്‍ ശങ്കുണ്ണിയുടെ അമ്മാവന്‍ മരിച്ചു പോകുന്നു. ഗൌതമ വര്‍മ്മ ശങ്കുണ്ണിയോട് കാര്യസ്ഥനാകാന്‍ ആവശ്യപ്പെടുന്നു. തനിക്ക് ഗൌരിയോട് അടുക്കാന്‍ ഉള്ള എളുപ്പ മാര്‍ഗം ആയി ഇതിനെ കാണുന്ന ശങ്കുണ്ണി ആ ക്ഷണം സ്വീകരിക്കുന്നു.

നാളുകള്‍ കടന്നു പോയി.

ഇതിനിടയില്‍ ശങ്കുണ്ണി ഒരു സത്യം മനസ്സിലാക്കുന്നു.ഗൌരി ഗൌതമനുമായി പ്രണയത്തില്‍ ആണ് എന്ന്. അതോടെ അയാള്‍ തകര്‍ന്നു പോകുന്നു.അയാള്‍ ഒരു രാത്രി നാട് വിടാന്‍ തീരുമാനിക്കുന്നു. അതിന് മുന്‍പ് ഗൌരിയെ ഒരു നോക്ക് കാണാന്‍ അയാള്‍ മനയിലെത്തുന്നു.പക്ഷെ അവിടെ കണ്ട കാഴ്ച ഭീകരം ആയിരുന്നു.സ്വത്തുക്കള്‍ കൈക്കല്‍ ആക്കി, ഗൌരിയെ കൊന്നു കളയാന്‍ ശ്രമിക്കുന്ന ഗൌതമനെ...

ഒടുവില്‍ ഗൌരിയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ശങ്കുണ്ണിയും....

<ഇന്റര്‍വെല്‍>

14 ജനുവരി 2009

" ആ പുഞ്ചയുടെ തീരത്ത്...." -ന്യൂ റിലീസ് റിപ്പോര്‍ട്ട്

ന്യൂ റിലീസ്

ഗുലുമാല്‍ & ഗുലുമാല്‍ അവതരിപ്പിക്കുന്ന
ആദ്യ ബ്ലോഗോ-ചലച്ചിത്രം

" ആ പുഞ്ചയുടെ തീരത്ത്...."

ഫറാഖാന്‍ സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ അഭിനയിച്ച് കോടികള്‍ കൊയ്ത "ഓം ശാന്തി ഓം " എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ മലയാള ആവിഷ്കാരം.

" ആ പുഞ്ചയുടെ തീരത്ത്...."

ഇതാ ഗുലുമാല്‍ നിങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്നു..
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - ഗുലുമാല്‍
നിര്‍മാണം, വിതരണം - ഗുലുമാല്‍ & ഗുലുമാല്‍ പിക്ചേര്‍സ്

തിരയില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയ താരങ്ങള്‍..

വാല്‍ കഷ്ണം:
അതിന്റെ മൂലകഥയില്‍ നിന്നും വളരെ വത്യസ്തത പുലര്‍ത്തുന്ന ഒരു പ്രമേയം ആണെന്ന് ഗുലുമാല്‍. ഏതായാലും കണ്ടറിയാം..

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(8)

സമയം 10:00
ഫോണ്‍ ബെല്‍ മുഴങ്ങി...കുട്ടന്‍ കോള്‍ എടുത്തു." തമ്പി, എപ്പടി ഇരുക്ക്‌..അന്ത മാനേജര്‍ ഇല്ലെയ,ഫെഡ്...അവന് റൊമ്പ കൊഴുപ്പ്..".

കുട്ടന്‍ ഞെട്ടി തരിച്ച് ഇരുന്നു..എന്നിട്ട് പതുകെ പറഞ്ഞു..."ശങ്കര്‍, വിജയ് വെന്റ് ഹോം..ദിസ് ഇസ് ഉണ്ണികുട്ടന്‍ ഹിയര്‍...",...."ഓക്കേ, ഉനെക് തമിള്‍ തെരിയുമല്ലെയ...വിജയ് സോല്ലവേ ഇല്ലേ,യു ആര്‍ ഗോഇന്‍ ടു അറ്റന്‍ഡ് ദ കോള്‍..പരവാല്ലേ..." - ശങ്കര ഭാഷ്യം.

"യെസ്..കൊഞ്ചം കൊഞ്ചം...നാന്‍ റിപ്ലയ് ഇന്ഗ്ലീഷിലെ ശോല്‍രെന്‍..." കുട്ടന്‍ മറുപടി പറഞ്ഞു...

പിന്നെ കുറെ നേരം ശങ്കരന്റെ വക സായിപ്പിന്റെ കുറ്റം കേട്ടു...കുട്ടന്‍ ഫോണിന്റെ ശബ്ദം കുറെച്ച് വെച്ചു "യെസ് യെസ് " മൂളി ഇരുന്നു കൊടുത്തു..ഇതു കണ്ടു വന്ന രാഹുല്‍ മാറി നിന്നു വാ പൊത്തി ചിരിയും തുടങ്ങി..

സമയം 10:20
സമയം തീരുന്നത് കണ്ട കുട്ടന്‍ പതുകെ തിരിച്ച് ഹെഡ് ചെയ്തു.."ശങ്കര്‍, ഷാല്‍ ഐ ലീവ്?, മൈ കാബ് ഇസ് അറ്റ്‌ 10:30..."

"ഓക്കേ കുട്ടാ..വി കാന്‍ സ്റ്റോപ്പ് ദിസ്...ചുമ്മാ ആര്‍കെങ്കിലും ഇട്ടേ തമിള്‍ പേശണം...അതുകാഹെ ഇന്ത കോള്‍ വെച്ചത്....വന്നതോ നീങ്കളും...പരവാല്ലേ..ബൈ..". ശങ്കരന് വിഷമം ആയി.

കോള്‍ വെച്ചിട്ട് രാഹുലിനൊടു കുട്ടന്‍ പറഞ്ഞു..
"ചുമ്മാതല്ല...വിജയ് മുങ്ങിയത്..ഈ കത്തി ദിവസവും സഹിക്കുന്നതിനു അയാള്‍ക്ക് അവാര്‍ഡ് കൊടുക്കണം...കണ്ട സായിപിന്റെ കഥ എല്ലാം പറഞ്ഞു എന്നോട്...അവശ്യം ഉള്ളതൊന്നും പറഞ്ഞുമില്ല...ഏതായാലും കൊള്ളാം."

സമയം 10:35
കാബിലിരിക്കുന്ന കുട്ടനെ പതുക്കെ നിദ്രാദേവി തഴുകുന്നു..

ഒരു അരമണിക്കൂര്‍ കൊണ്ട് കുട്ടന്‍ വീടെത്തും..പിന്നെ ഒരു ചെറിയ കുളി..പിന്നെ ഉറക്കം...അങ്ങനെ കുട്ടന്‍ തന്റെ സംഭവ ബഹുലമായ ഒരു ദിനം കൂടി പൂര്‍ത്തിയാക്കും.വീണ്ടും ഈ വക കലാപരിപാടികള്‍ നാളേം തുടരണ്ടേ..കുട്ടന്‍ ഉറങ്ങട്ടെ...ശല്യം ചെയ്യണ്ട...

ഒരു ചെറിയ കുറിപ്പ്.

ഉണ്ണിക്കുട്ടന്റെ ഈ കഥ ഇതോടെ അവസാനിക്കുന്നു..എല്ലാവരോടും ഉള്ള നന്ദി പ്രകാശിപ്പിക്കാനുള്ള അവസരമായി ഞാന്‍ ഇത് വിനിയോഗിക്കുന്നു..തുടര്‍ന്നും എല്ലാരുടെയും പ്രോത്സാഹനം ലഭിക്കുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

സ്വന്തം
ഗുലുമാല്‍.

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(7)

സമയം 7.30
ഇനി ബാക്കി ഉള്ളത് 3 ഇഷ്യുകള്‍.എങ്ങനെ തീര്‍ക്കും.കുട്ടന്‍ ആലോചന തുടങ്ങി.

"ആദ്യം തിരികെ പോകാന്‍ കാബ് ബുക്ക് ചെയ്യാം..ഇല്ലേല്‍ പിന്നെ അത് കിട്ടില്ല..."
രാഹുലിന്റെ ഉപദേശം..രണ്ടുപേരും 10.30നു കാബ് രജിസ്റ്റര്‍ ചെയ്തു..

"ഈ സാമ്പത്തികമാന്ദ്യം വന്നത് കാരണം,കാബ് ഒക്കെ കുറഞ്ഞു..ഇപ്പൊ ഒരു മൂന്ന് മണിക്കൂര്‍ മുന്പ് പറഞ്ഞില്ലേല്‍ കിട്ടില്ല..അത് മാത്രമോ..കോസ്റ്റ് കട്ടിംഗ് എന്ന പേരില്‍ എന്തെല്ലാം ആണ് കാണിക്കുന്നേ...ടോയ്ലേറ്റില്‍ ടിഷ്യൂ പേപ്പര്‍ ഇല്ല..ആറു മണിക്ക് ശേഷം എ സി ഇല്ല.."രാഹുല്‍ ആധി പ്രകടിപ്പിച്ചു.."ദൈവമേ പറഞ്ഞു വിടാതിരുന്നാല്‍ മതി.."രാഹുലിന്റെ പ്രാര്‍ത്ഥന..

"കുറെ കഴിയുമ്പോ ഇതിലും കഷ്ടമാകും കാര്യങ്ങള്‍.....നോക്കിക്കോ..."കുട്ടന്‍ വക കമന്റ്..
സമയം 8.30

കുട്ടന്‍ തന്റെ പണിയില്‍ ജാഗരൂകന്‍ ആയി ഇരിക്കുന്നു.

"കുട്ടാ, ശങ്കര്‍ കൂപിടും..അന്ത കാള്‍ കൂടി നീ അറ്റന്‍ഡ് പണ്ണണം....അതുക്ക് അപ്പറം കലംപലാം..." ലീഡ് വീണ്ടും സ്നേഹം പ്രകടിപ്പിച്ചു. "സീ യു ടുമോറോ..". തിരികെ എന്തേലും പറയാന്‍ കൂടി അവസരം നല്‍കാതെ അയാള്‍ ഒരു പോക്ക്

"കള്ള ഡാഷ്!!..അവന്റെ ജോലി ആണ് ആ കോള്‍.. അത് പോലും ചെയ്യത്തില്ല...എന്റെ ഒരു വിധി.." കുട്ടന്‍ കരയാറായി.."ഇനി അതും അറ്റന്‍ഡ് ചെയ്ത് വീട്ടില്‍ എത്തുമ്പോള്‍ ഒത്തിരി വൈകും.."

സമയം 9.50
തീര്‍ന്നു...പണി എല്ലാം തീര്‍ന്നു..ഇനി ആകെ ഉള്ളത് ആ കോള്‍ മാത്രം... അത് കൂടി മാത്രം...ഹുരായ്...കുട്ടന്‍ ഒരു പാട്ടും പാടി.."സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ..."..

(തുടരും..)

09 ജനുവരി 2009

2009 - ഗുലുമാലിന്റെ പുതുവത്സര സന്ദേശം

"പ്രിയ സഖാക്കളേ...

ഈ വൈകിയ അവസരത്തിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ പുതുവത്സര അഭിവാദനങ്ങള്‍ നേരുന്നു..."

പേടിക്കണ്ട!!..ഞാന്‍ കമ്മ്യൂണിസ്റ്റ് ആയി മാറിയിട്ടൊന്നും ഇല്ല...
ഒരു ചെറിയ പുതുവത്സര ഇടവേളയില്‍ ആയിരുന്നു...

ആകെ മൊത്തത്തില്‍ ഒരു മുങ്ങല്‍..നാട്ടില്‍ പോയി...ഒന്നു കറങ്ങി..എല്ലാരേം കണ്ടു..കുറെ പുതുവത്സര തീരുമാനങ്ങള്‍ എടുത്തു...അങ്ങനെ പോയ വഴിക്ക് നമ്മുടെ പിണറായി സഖാവിന്റെ ഒരു പ്രസംഗം കേട്ടു..അതിന്റെ ഒരു ഹാങ്ങോവര്‍ ഈ പോസ്റ്റിലും ഇരിക്കട്ടെ എന്ന് വച്ചു....നാട്ടില്‍ ചെന്നിട്ട് വര-പുറത്ത് ഇരിക്കാന്‍ സാധിച്ചില്ല..അതാണ്‌ 2009 ലെ ആദ്യ പോസ്റ്റ് ഇത്രേം വൈകിയത്..

എല്ലാ വര്‍ഷവും പുതുവത്സര തീരുമാനങ്ങള്‍ എടുക്കും.. അത് ജനുവരി മാസം തീരുന്നതിനു മുന്‍പേ വേണ്ട എന്ന് വയ്ക്കും അതാ പതിവ്...

ഈ കൊല്ലം ആ പതിവു തെറ്റിക്കുക എന്നതാണ് ആദ്യത്തെ തീരുമാനം..കുറെ നല്ല തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്...അതോടൊപ്പം എല്ലാരുടേം അനുഗ്രഹാശിസ്സുകള്‍ വേണ്ട ഒരു പുതിയ കാര്യം ഉണ്ട്...ഗുലുമാലിന്റെ ഭാവിയിലെ ഏറ്റവും സുപ്രധാനമായ ഒരു കാല്‍വെപ്പ്‌...

ഒരു തിരക്കഥ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു..പലപ്പോഴും തിരക്കഥ എഴുതാന്‍ പേന എടുത്തിട്ടുണ്ട് എങ്കിലും ഒരിക്കലും കാര്യമായി ഒന്നും നടന്നിട്ടില്ല..എന്നാല്‍ ഈ തവണ കാര്യം പ്രശ്നം ആണ്...കുറെ ദിവസങ്ങള്‍ ആയി ഇതു മാത്രമെ തലയില്‍ ഉള്ളു...ഇത്തവണ എന്തെങ്കിലും നടക്കുന്ന ലക്ഷണം ഉണ്ട്...അതിനായി എല്ലാരുടെയും പ്രാര്‍ത്ഥന, അനുഗ്രഹം ഒക്കെ വേണം..
മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണ തലങ്ങള്‍ ഭീകരവാദത്തിന്റെ ചുവടുപിടിച്ച് ഒരു കഥ പറയാനുള്ള കഠിന ശ്രെമത്തില്‍ ആണ് ഗുലുമാലിപ്പോള്‍....

അപ്പോള്‍ ഇനി ഉണ്ണിക്കുട്ടന്റെ കഥ തുടരും...അതിന് ശേഷം ഒരു ചെറുകഥ മനസ്സിലുണ്ട്..അതും കാണും...പിന്നെ കുറെ അല്ലറ ചിലറ പോസ്റ്റ്കളും...എന്തെല്ലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില്‍ തുറന്നു പറയണം..

ഒരിക്കല്‍ കൂടി ഒരു നല്ല വര്‍ഷം ആശംസിക്കുന്നു ....

സ്വന്തം
ഗുലുമാല്‍