11 മേയ് 2009

കലാശക്കൊട്ട് അവസാന ഭാഗം.

കലാശക്കൊട്ട് അവസാന ഭാഗം.

സമയപരിമിതി കൊണ്ടും ഓരോ മണ്ഡലത്തിലെയും ഫലം ഒറ്റെക്ക് ഒറ്റെക്ക് ഇടാന്‍ സാവകാശം ഇല്ലാത്തതു കൊണ്ടും കലശക്കൊട്ടിന്റെ അവസാന ഭാഗം ആയി ഒരു ഫലപ്രവചനം.

എല്ലാ മണ്ഡലത്തിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ആര് വരും എന്ന് ഒരു വിലയിരുത്തല്‍.(ഇത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിരീക്ഷിച്ചു കൊണ്ടുള്ള വെറും വ്യക്തിപരം ആയ ഫല പ്രവചനം ആണ് എന്ന മുഖവുരയോടെ.)

തിരുവനന്തപുരം
1.ശശി തരൂര്‍.(യു ഡി എഫ്‌ )
2.പി കെ കൃഷ്ണദാസ്‌. (ബി ജെ പി)
3.പി രാമചന്ദ്രന്‍ നായര്‍(എല്‍ ഡി എഫ്‌ )

ആറ്റിങ്ങല്‍
1.ജി ബാലചന്ദ്രന്‍ .(യു ഡി എഫ്‌ )
2.എ സമ്പത്ത്‌.(എല്‍ ഡി എഫ്‌ )
3.തോട്ടയ്കാട് ശശി (ബി ജെ പി)

കൊല്ലം
1.പീതാംബര കുറുപ്പ് .(യു ഡി എഫ്‌ )
2.പി രാജേന്ദ്രന്‍ (എല്‍ ഡി എഫ്‌ )
3.വയ്ക്കല്‍ മധു (ബി ജെ പി)

പത്തനംതിട്ട
1.ആന്റോ ആന്റണി .(യു ഡി എഫ്‌ )
2.കെ അനന്തഗോപന്‍ (എല്‍ ഡി എഫ്‌ )
3.കെ കെ നായര്‍ (ബി എസ് പി)

മാവേലിക്കര
1.കൊടിക്കുന്നില്‍ സുരേഷ് .(യു ഡി എഫ്‌ )
2.ആര്‍ എസ് അനില്‍ (എല്‍ ഡി എഫ്‌ )
3.പി എം വേലായുധന്‍ (ബി ജെ പി)

ആലപ്പുഴ
1.കെ സി വേണുഗോപാല്‍ .(യു ഡി എഫ്‌ )
2.കെ എസ് മനോജ്‌ (എല്‍ ഡി എഫ്‌ )
3.സോണി ജെ കല്യാണ്‍കുമാര്‍ (ബി ജെ പി)

കോട്ടയം
1.ജോസ് കെ മാണി .(യു ഡി എഫ്‌ )
2.സുരേഷ് കുറുപ്പ് (എല്‍ ഡി എഫ്‌ )
3.എന്‍ കെ നാരായണന്‍ നമ്പൂതിരി (ബി ജെ പി)

ഇടുക്കി
1.ഫ്രാന്‍സിസ്‌ ജോര്‍ജ് (എല്‍ ഡി എഫ്‌ )
2.പി ടി തോമസ്‌ .(യു ഡി എഫ്‌ )
3.ശ്രീ നഗരി രാജന്‍ (ബി ജെ പി)

എറണാകുളം
1.കെ വി തോമസ്‌ .(യു ഡി എഫ്‌ )
2.സിന്ധു ജോയ്(എല്‍ ഡി എഫ്‌ )
3.എ എന്‍ രാധാകൃഷ്ണന്‍ (ബി ജെ പി)

ചാലക്കുടി
1.കെ പി ധനപാലന്‍ .(യു ഡി എഫ്‌ )
2.യു പി ജോസഫ്‌ (എല്‍ ഡി എഫ്‌ )
3.കെ വി സാബു (ബി ജെ പി)

തൃശൂര്‍
1.പി സി ചാക്കോ .(യു ഡി എഫ്‌ )
2.സി എന്‍ ജയദേവന്‍ (എല്‍ ഡി എഫ്‌ )
3.രമ രഘുനന്ദന്‍ (ബി ജെ പി)

ആലത്തൂര്‍
1.പി കെ ബിജു (എല്‍ ഡി എഫ്‌ )
2.എന്‍ കെ സുധീര്‍ .(യു ഡി എഫ്‌ )
3.എം ബിന്ദു (ബി ജെ പി)

പാലക്കാട്
1.സതീശന്‍ പാച്ചേനി .(യു ഡി എഫ്‌ )
2.സി കെ പദ്മനാഭന്‍ (ബി ജെ പി)
3.എം ബി രാജേഷ്‌ (എല്‍ ഡി എഫ്‌ )

പൊന്നാനി
1.ഹുസൈന്‍ രണ്ടത്താണി (എല്‍ ഡി എഫ്‌ )
2.ഇ ടി മുഹമ്മദ്‌ ബഷീര്‍ .(യു ഡി എഫ്‌ )
3.കെ ജനചന്ദ്രന്‍ (ബി ജെ പി)

മലപ്പുറം
1.ഇ അഹമ്മദ്‌ .(യു ഡി എഫ്‌ )
2.ടി കെ ഹംസ (എല്‍ ഡി എഫ്‌ )
3.എന്‍ അരവിന്ദന്‍ (ബി ജെ പി)

കോഴിക്കോട്
1.എം കെ രാഘവാന്‍ .(യു ഡി എഫ്‌ )
2.വി മുരളീധരന്‍ (ബി ജെ പി)
3.പി എ മുഹമ്മദ്‌ റിയാസ്‌ (എല്‍ ഡി എഫ്‌ )

വയനാട്‌
1.എം ഐ ഷാനവാസ് .(യു ഡി എഫ്‌ )
2.കെ മുരളീധരന്‍ (എന്‍ സി പി)
3.എം രഹമതുള്ള (എല്‍ ഡി എഫ്‌ )

വടകര
1.മുല്ലപള്ളി രാമചന്ദ്രന്‍ നായര്‍ .(യു ഡി എഫ്‌ )
2.പി സതി ദേവി (എല്‍ ഡി എഫ്‌ )
3.ശ്രീശന്‍ (ബി ജെ പി)

കാസര്‍ഗോട്
1.പി കരുണാകരന്‍ (എല്‍ ഡി എഫ്‌ )
2.ശാഹിദ കമാല്‍ .(യു ഡി എഫ്‌ )
3.കെ സുരേന്ദ്രന്‍ (ബി ജെ പി)

കണ്ണൂര്‍
1.കെ സുധാകരന്‍ .(യു ഡി എഫ്‌ )
2.കെ കെ രാഗേഷ് (എല്‍ ഡി എഫ്‌ )
3.പി പി കരുണാകരന്‍ (ബി ജെ പി)

01 മേയ് 2009

എനിക്ക് പുച്ച്ചം തോന്നുന്നു

ഇന്ത്യ 2020 ഇല്‍ വികസിത രാഷ്ട്രം ആകും എന്ന് പ്രഖ്യാപിച്ചു നമ്മള്‍ ആവേശഭരിതര്‍ ആകുന്നു.പക്ഷെ ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യാതൊരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.അഴിമതി മാത്രം കൈമുതല്‍ ഉള്ള കുറെ രാഷ്ട്രീയക്കാരും സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത കുറെ സര്‍ക്കാര്‍ ജീവനക്കാരും ഉള്ള ഈ നാട്ടില്‍ പാവപെട്ടവന്‍ എന്നും പാവപെട്ടവന്‍ തന്നെ ആയി ഇരിക്കും.സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ആളുടെ അല്പത്തരം വെളിവാക്കപെട്ട ഒരു സംഭവം ഞാന്‍ ഇവിടെ പറയാം.

ഇവിടെ ഈ മദിരാശിയില്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒത്തിരി പാവപെട്ട അമ്മമാര്‍ ജോലി ചെയ്യാന്‍ വരുന്നുണ്ട്.പലരും വളരെ പ്രായം ചെന്നവര്‍.അറുപതുകളിലും എഴുപതുകളിലും എല്ല് മുറിയെ പണിയെടുത്ത്‌ ഒരു നേരത്തെ അന്നം കഴിക്കാന്‍ ആയി ബുദ്ധിമുട്ടുന്നവര്‍.അതില്‍ ഒരു അമ്മ ഒരിക്കല്‍ ഒരു വിഷമം എന്നോട്‌ പങ്കു വെയ്ക്കാന്‍ ഇടെയായി.അവര്‍ പറഞ്ഞത് മുഴുവനും എനിക്ക് മനസിലായില്ല എങ്കിലും മനസിലായ കാര്യങ്ങള്‍ ഞാന്‍ പങ്കു വെയ്കുന്നു.

ആ അമ്മക്ക് മാസം 400 രൂപ എന്തോ പെന്‍ഷന്‍ കിട്ടുന്നുണ്ട്.വാര്‍ധക്യ പെന്‍ഷന്‍ ആണ് എന്ന് തോന്നുന്നു.അത് വാങ്ങണം എങ്കില്‍ അവര്‍ക്ക് ഒരു പ്രാവശ്യം പൊയ് വരുന്നതിനു ഒരു 25 രൂപ ചിലവുണ്ട്.ഒരു നാല് പ്രാവശ്യം അത് വാങ്ങാനായി അവര്‍ പോകേണ്ടി വരും ഒരു മാസം.അതായത്‌ അവരെ ഒരു നാല് പ്രാവശ്യം ഉത്തരവാദപെട്ട ആ ബഹുമാന്യ ഉദ്യോഗസ്ഥന്‍ നടത്തിക്കും.അത് കൂടാതെ 100 രൂപ അയാള്‍ അങ്ങ് എടുക്കും,അയാളുടെ പങ്ക് ആയി.അവര്‍ക്ക്‌ ചുരുക്കം പറഞ്ഞാല്‍ കയ്യില്‍ 200-250 രൂപ കയ്യില്‍ കിട്ടും ഒരു മാസം പെന്‍ഷന്‍ ആയി.

പണക്കാരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന് പുറമേ ആണ് ശരിയായ വിദ്യാഭ്യാസം ഇല്ലാത്ത തുച്ചമായ പെന്‍ഷന്‍ വാങ്ങുന്ന ഈ പാവങ്ങളെ അയാള്‍ ചൂഷണം ചെയുന്നത്. ഈ വ്യവസ്ഥിതിയില്‍ നിന്നാണ് നമ്മുടെ ഇന്ത്യ രണ്ടായിരത്തി ഇരുപതില്‍ ഒരു വികസിത രാഷ്ട്രം ആകാന്‍ പോകുന്നത്.

വികസനം എന്നാല്‍ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റോഡ്‌ റയില്‍ അല്ലെങ്കില്‍ വ്യാവസായിക വികസനം മാത്രം ആണ്. കാരണം അതിനൊക്കെ സഹായം ചെയ്താലേ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുള്ളൂ.ഈ പാവപെട്ട ജനകോടികളുടെ കണ്ണുനീര്‍ ഒപ്പിയെടുത്തിട്ടു ആര്‍ക്ക്‌ എന്ത് പ്രയോജനം???...

കലാശക്കൊട്ട് : ഇടുക്കി

സ്ഥാനാര്‍ഥി പട്ടിക
പി ടി തോമസ്‌: യു ഡി എഫ്‌
ഫ്രാന്‍സിസ്‌ ജോര്‍ജ്ജ് : എല്‍ ഡി എഫ്‌
ശ്രീ നഗരി രാജന്‍: ബി ജെ പി

മണ്ഡലം പുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ എങ്ങോട്ട് മാറും എന്നതാണ് ഇടുക്കി മണ്ഡലത്തെ ആശങ്കയില്‍ ആക്കുന്നത്.സിറ്റിംഗ് എം പിയായ ഫ്രാന്‍സിസ്‌ ജോര്‍ജിനെ മണ്ഡലം ഇത്തവണയും വിജയിപ്പിക്കും എന്നതാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.ഏതാണ്ട് എഴുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കുക എന്നത് യു ഡി എഫിനെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു.
പക്ഷെ ക്രിസ്ത്യന്‍ വോട്ടുകളുടെ എണ്ണം എന്ന നിര്‍ണായക ശക്തിയും പരമ്പരാഗത തമിള്‍ വോട്ടര്‍മാര്‍ വോട്ടു രേഖപെടുത്തിയില്ല എന്നതും എല്‍ ഡി എഫിന്റെ വിജയസാധ്യതകളെ ചോദ്യം ചെയ്യുന്നു.പൊതുവേ പ്രവചനാതീതമായ സാഹചര്യം നിലനില്‍ക്കുന്ന ഇവിടെ മുന്‍ സി പി എം നേതാവ് കൂടിയായ ബി ജെ പി സ്ഥാനാര്‍ഥി രാജനും കാര്യമായ ശക്തി പ്രകടിപ്പിക്കാന്‍ ആകും എന്നതാണ് എല്‍ ഡി എഫിനെ പേടിപെടുത്തുന്ന മറ്റൊരു ഘടകം.പി ടി തോമസ്‌, ഫ്രാന്‍സിസ് ടി ജോര്‍ജ് എന്നിവരെ ക്രിസ്ത്യന്‍ സഭകളുടെ ശക്തി കേന്ദ്രമായ ഇടുക്കി എങ്ങനെ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ഫലം.

യു ഡി എഫ്‌ തരംഗത്തിന് ഇടുക്കി വഴിമാറില്ല എന്നതാണ് ഗുല്മാലിന്റെ കണക്കുക്കൂട്ടല്‍.

സാധ്യതകള്‍
പി ടി തോമസ്‌: 1/3
ഫ്രാന്‍സിസ്‌ ജോര്‍ജ്ജ് : 2/3
ശ്രീ നഗരി രാജന്‍: 1/5

തലവര
തലവര നേരെ ആണ് എങ്കില്‍ പി ടി തോമസ്‌ ജയിച്ചേക്കും.

കലാശക്കൊട്ട് : കോട്ടയം

സ്ഥാനാര്‍ഥി പട്ടിക
ജോസ് കെ മാണി: യു ഡി എഫ്‌
അഡ്വ. സുരേഷ് കുറുപ്പ്: എല്‍ ഡി എഫ്‌
എന്‍ കെ നാരായണന്‍ നമ്പൂതിരി: ബി ജെ പി

കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ശക്തി കേന്ദ്രം ആയ കോട്ടയം കഴിഞ്ഞ നാല് തവണയും പക്ഷെ എല്‍ ഡി എഫിന്റെ കൂടെ ആയിരുന്നു.ഇത്തവണ അതില്‍ ഒരു മാറ്റം ആണ് യു ഡി എഫ്‌ കോട്ടയത്ത്‌ പ്രതീക്ഷിക്കുന്നത്. മാണി സാറിന്റെ മകന്‍ ജോസ് കെ മാണിക്ക്‌ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷ ആകും ഇവിടെ നടക്കുന്നത്.
സുരേഷ് കുറുപ്പ് എന്ന സിറ്റിംഗ് എം പിയെ തോല്‍പിക്കുക എന്നത് ശ്രമകരം ആയ ഒരു ദൌത്യം ആണ്.

നാലു തവണ കോട്ടയത്തെ പ്രധിനിതീകരിച്ച് ലോക്‌സഭയില്‍ എത്തിയ സുരേഷ് കുറുപ്പ് ഇത്തവണയും അത് ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയില്‍ തന്നെ ആണ്.പക്ഷെ മണ്ഡലം പുനര്‍നിര്‍ണയം തങ്ങള്‍ക്കു പ്രതികൂലം ആകുമോ എന്ന പേടിയുണ്ട് എല്‍ ഡി എഫ്‌ നേതൃത്വത്തിന്.

ബി ജെ പിക്ക് വല്യ പ്രതീക്ഷകള്‍ ഒന്നും ഇല്ലെങ്കിലും വോട്ടുകളുടെ എണ്ണം കൂട്ടുക എന്നതായിരിക്കും അവരെ സംബന്ധിച്ചടതോള്ളം പ്രാധാന്യം നല്‍കുന്ന ഒന്ന്. പിന്നെ പ്രചരണം തീര്‍ന്ന ദിവസം ഉണ്ടായ കോലാഹലങ്ങള്‍ തങ്ങളുടെ വോട്ടുകളുടെ എന്നതില്‍ കാര്യമായ മാറ്റം ഉണ്ടാകും എന്ന് ബി ജെ പി നേതൃത്വവും വിശ്വസ്ക്കുന്നു.

ജോസ് കെ മാണി ഒരു ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നത് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.

സാധ്യതകള്‍
ജോസ് കെ മാണി: 2/3
അഡ്വ. സുരേഷ് കുറുപ്പ്: 1/3
എന്‍ കെ നാരായണന്‍ നമ്പൂതിരി:1/5

തലവര
ഫോട്ടോ ഫിനിഷില്‍ സുരേഷ് കുറുപ്പിനും സാധ്യത ഉണ്ട്.

കലാശക്കൊട്ട് : ആലപ്പുഴ

സ്ഥാനാര്‍ഥി പട്ടിക
കെ സി വേണുഗോപാല്‍:യു ഡി എഫ്‌
കെ എസ് മനോജ്‌:എല്‍ ഡി എഫ്‌
സോണി ജെ കല്യാണ്‍കുമാര്‍ :ബി ജെ പി സ്വതന്ത്രന്‍

ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണായക സ്വാധീനം ഉള്ള ഈ തീരദേശ മണ്ഡലം ഇത്തവണ യു ഡി എഫിന്റെ ആകും എന്നതാണ് ഗുല്മാലിന്റെ വിശ്വാസം.സിറ്റിംഗ് എം പി ആയ കെ എസ് മനോജിനെ വെച്ച് നോക്കുമ്പോള്‍ കെ സി വേണുഗോപാല്‍ എന്ന സിറ്റിംഗ് എം എല്‍ എയ്ക്ക് ആലപുഴയില്‍ ഉള്ള വ്യക്തി പ്രഭാവം വളരെ വലുതാണ്‌.എന്നാലും കഴിഞ്ഞ തവണ യു ഡി എഫിന്റെ വോട്ടു ബാങ്ക് ആയ ലത്തീന്‍ കത്തോലിക്കരുടെ ഇടയില്‍ വിള്ളലുണ്ടാക്കി കെ എസ് മനോജ്‌ നേടിയ വിജയം യു ഡി എഫിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഉണ്ടാക്കാം.

മതേതരത്വം പ്രസംഗിക്കുന്ന രണ്ടു മുന്നണികളും വളരെ കരുതലോടെ ആണ് ഇവിടെ മത സാമുദായിക സംഘടനകളെ കൈകാര്യം ചെയ്തത്‌ എന്നത് വളരെ ശ്രദ്ധേയം ആയിരുന്നു.രണ്ടു കൂട്ടരും പ്രീണനം എന്ന മുഖ്യ അജണ്ട പുറത്തെടുത്ത് എങ്കിലും മത-ജാതി സംഘടനകളുടെ നിലപാടുകള്‍ ആര്‍ക്കും വ്യക്തം അല്ല ഇവിടെ.കഴിഞ്ഞ തവണത്തെ വിജയം വെറും ആയിരം വോട്ടുകള്‍ക്കാണ് എന്നത് എല്‍ ഡി എഫിനെ അല്പം ചിന്തകുഴപ്പത്തില്‍ ആക്കുന്നു.

സോണി എന്ന മുന്‍ നഗരസഭ അധ്യക്ഷന്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇവിടുത്തെ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ വരുത്താന്‍ പോകുന്നില്ല.എത്ര വോട്ടുകള്‍ കൂടുതല്‍ നേടിയാലും അത് ലാഭം എന്നതാണ് ഇവിടെ ബി ജെ പി നിലപാട്‌.


സാധ്യതകള്‍

കെ സി വേണുഗോപാല്‍:2/3
കെ എസ് മനോജ്‌:1/3
സോണി ജെ കല്യാണ്‍കുമാര്‍ :1/9

തലവര
തലവര നേരെ ആണെങ്കില്‍ വേണുഗോപാല്‍ വലിയ ഒരു ഭൂരിപക്ഷം,ഒരു 50000 വോട്ടിന്റെ നേടി വിജയിക്കും.

കലാശക്കൊട്ട് : മാവേലിക്കര

സ്ഥാനാര്‍ഥി പട്ടിക
കൊടിക്കുന്നില്‍ സുരേഷ്: യു ഡി എഫ്‌
ആര്‍ എസ് അനില്‍: എല്‍ ഡി എഫ്‌
പി എം വേലായുധന്‍:ബി ജെ പി

ഗുല്മാലിന്റെ സ്വന്തം മണ്ഡലം ആയ മാവേലിക്കര പുനര്‍നിര്‍ണയം എന്ന തുഗ്ലെക് പരിഷ്കാരത്തിനു ശേഷം ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നിരിക്കുന്നു.ആലപ്പുഴ ,കൊല്ലം,കോട്ടയം ജില്ലകളില്‍ ആയി പരന്നു കിടക്കുന്ന മാവേലിക്കര മണ്ഡലം ഇത്തവണ യു ഡി എഫിന്റെ കൂടെ നില്‍ക്കും എന്നാണ് ഗുല്മാലിന്റെ വിശ്വാസം.കൊടിക്കുന്നില്‍ സുരേഷിന് മണ്ഡലത്തില്‍ ഉള്ള പൊതു സമ്മതിയും പിന്നെ യു ഡി എഫ്‌ തരംഗവും കൂടി ചേരുമ്പോള്‍ എങ്ങനെ കണക്കുക്കൂട്ടിയാലും വിജയ സാധ്യത കൂടുതല്‍ ആണ്.പക്ഷെ ഒരു സംവരണ മണ്ഡലം ആയ ഇവിടെ അടിയൊഴുക്കുകളും പരമ്പരാഗത വോട്ടുകളും ഒരു നിര്‍ണായക ഘടകം ആണ്.

ആര്‍ എസ് അനില്‍ എന്ന കന്നിക്കാരന് തികച്ചും ഒരു കടുത്ത വെല്ലുവിളി ആണ് എല്‍ ഡി എഫിന്റെ വോട്ടുകള്‍ നിലനിര്‍ത്തുക എന്നത്.പ്രത്യേകിച്ച് പി ഡി പിക്ക് ഈ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ഉള്ള സ്ഥിതിക്ക്‌.സി പി ഐ ഏറെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ അനില്‍ എത്ര വോട്ടുകള്‍ നേടും എന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്.
പോരാത്തതിന് കഴിഞ്ഞ തവണ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം ഏതാണ്ട് 7000 ത്തില്‍ പരം വോട്ടുകള്‍ മാത്രം ആയിരുന്നത് കൂടി കണക്കില്‍ എടുത്താല്‍ ഇത്തവണ അവരുടെ സ്ഥിതി ഏറെ കുറെ പരുങ്ങലില്‍ ആണ് ഇവിടെ.

വടക്ക് നിന്നും എത്തിയ വരുത്തന്‍ ആണ് വേലായുധന്‍ എങ്കിലും പൊതു സമ്മതിയുടെ കാര്യത്തില്‍ ആള്‍ ഒട്ടും പിന്നിലല്ല.അടൂര്‍,കൊട്ടാരക്കര തുടങ്ങിയ ഭാഗങ്ങളില്‍ വേലായുധനും ബി ജെ പിക്കും നിര്‍ണായക ശക്തി ആയി മാറാന്‍ സാധിക്കും എന്നത് കൌതുകം ഉണര്‍ത്തുന്നുണ്ട്.ബി ജെ പിക്ക് വിജയസാധ്യത ഉള്ള 5 മണ്ഡലങ്ങളില്‍ ഒന്നാണ് ഈ മണ്ഡലം എന്നത് ഒട്ടും അതിശയോക്തി കലരാത്ത ഒന്നാണ്.പലപ്പോഴും മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോകുന്നത് സാമുദായിക പ്രസ്ഥാനങ്ങളുടെ ശക്തി അവര്‍ക്ക് എതിരായി മാറുന്നത് കൊണ്ടാണ്.

നായര്‍-ക്ര്യസ്തവ വോട്ടുകളുടെ പിന്‍ബലത്തില്‍ കൊടിക്കുന്നില്‍ വെന്നികൊടി പാറിക്കും എന്ന് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.


സാധ്യതകള്‍

കൊടിക്കുന്നില്‍ സുരേഷ്: 2/3
ആര്‍ എസ് അനില്‍: 1/5
പി എം വേലായുധന്‍:1/3

തലവര
തലവര നേരെ ആണെങ്കില്‍ വേലായുധന്‍ താമര വിരിയിക്കും.