23 ഏപ്രിൽ 2009

കലാശക്കൊട്ട് : പത്തനംത്തിട്ട

പത്തനംത്തിട്ട
സ്ഥാനാര്‍ഥി പട്ടിക

ആന്റോ ആന്റണി:യു ഡി എഫ്
കെ അനന്തഗോപന്‍:എല്‍ ഡി എഫ്
കെ കെ നായര്‍:ബി എസ് പി
മാണി സി കാപ്പന്‍:എന്‍ സി പി
ബി രാധാകൃഷ്ണ മേനോന്‍:ബി ജെ പി

ആന്റോ ആന്റണി എന്ന കോണ്ഗ്രസ് യുവ നേതാവ് വളരെ പ്രതീക്ഷയോടെ ആണ് പുതിയതായി രൂപപ്പെട്ട പത്തനംത്തിട്ട മണ്ഡലത്തില്‍ ഈ തവണ മത്സരിക്കുന്നത്.വിജയിക്കാനാണ് സാധ്യതയും.പൊതുവേ വലതു പക്ഷത്തേക്ക് ആണ് പത്തനംതിട്ടയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങള്‍ക്കും ചായ്‌വ്.അപ്പോള്‍ സംഗതി ഏറെ കുറെ ആന്റോക്ക് എളുപ്പവും ആണ്.ആന്റോ സ്ഥാനാര്‍ഥി ആയത് അപ്രതീക്ഷിതം ആയിരുന്നു എങ്കിലും, എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എങ്കിലും തന്റെ കൂട്ടരേ മുഴുവനും കൂടെ നിര്‍ത്താന്‍ ആയതു ആന്റോക്ക് നേട്ടം ആകും.

സി പി എമ്മിന്റെ അനന്തഗോപന്‍ പൊതുസമ്മതന്‍ ആണെങ്കിലും തന്റെ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ തീര്‍ത്തും അദേഹത്തിന്റെ വിജയസാധ്യത ഇല്ലാതാക്കുന്നു.
തനിക്ക് വിജയം അപ്രാപ്യം ആണ് എന്നറിയാം എങ്കിലും എത്ര കണ്ടു വോട്ട് നേടാന്‍ ആകും എന്നതായിരിക്കും അനന്തഗോപന്റെ പ്രധാന ഉദേശം.

"പത്തനംതിട്ട ജില്ലയുടെ പിതാവ് " കെ കെ നായര്‍ കോണ്ഗ്രസ്സിന്റെ കരുത്തുറ്റ നേതാവ് ആയിരുന്നു എങ്കിലും തന്നോട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കാണിച്ച നെറികേടിനു പ്രതികാരം ചെയുക എന്നതാണ് ബി എസ് പിയിലൂടെ ഇത്തവണത്തെ രംഗപ്രവേശത്തിന്റെ പ്രധാന ലക്‌ഷ്യം.തന്റെ വ്യക്തി ബന്ധങ്ങളും പൊതുസമ്മതിയും പരമാവധി ഉപയോഗിച്ച് യു ഡി എഫിന്റെ വിജയ സാധ്യത കുറയ്ക്കുക എന്നതാണ് ബി എസ് പിയുടെ മുഖ്യ അജണ്ട .

മാണി സി കാപ്പന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രധിനിധിയും നടനും ഒക്കെ അന്ന് എങ്കിലും എന്‍ സി പിക്ക് കാര്യമായി ഒന്നും നേടാനാകില്ല ഇവിടെ നിന്നും.പിന്നെ മറ്റുള്ളവരുടെ വിജയ സാധ്യതക്ക് കോട്ടം തട്ടാനുള്ള വോട്ടുകള്‍ പിടിച്ചെടുത്ത് ഒരു നിര്‍ണായക ഘടകം ആയി മാറാം എന്നതാണ് അവരെ ഒരു പ്രമുഖ സാന്നിധ്യം ആകുന്നത്.

ബി ജെ പിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും വളരെ അധിക്കം വളക്കൂറുള്ള മണ്ണാണ് പത്തനംതിട്ടയും പരിസര പ്രദേശങ്ങളും.പക്ഷെ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ആ വളക്കൂറു നല്ല ഒരു വിളവെടുപ്പിനുള്ള സാധ്യത ആകി മാറ്റാന്‍ ബി ജെ പിക്ക് സാധിക്കാറില്ല.നേതാക്കന്മാരുടെ കഴിവുകേട് ആണ് ഇതിനു കാരണം.ഈ തിരഞ്ഞെടുപ്പിലും മാറ്റം പ്രതീക്ഷിക്കണ്ട എന്നതാണ് ബി ജെ പിയുടെ അവസ്ഥ.രാധാകൃഷ്ണ മേനോന്‍ എത്ര വോട്ടു കൂടുതല്‍ നേടി നില മെച്ചപ്പെടുത്തും എന്നത് മാത്രം നോക്കിയാല്‍ മതി.

പ്രവചനാതീതമായ ഒരു രാഷ്ട്രീയ സാഹചര്യം നില നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ ആന്റോ വിജയിക്കും എന്നതാണ് ഗുല്മാലിന്റെ പ്രതീക്ഷ.

സാധ്യതകള്‍
ആന്റോ ആന്റണി:1/3
കെ അനന്തഗോപന്‍:1/5
കെ കെ നായര്‍:1/4
മാണി സി കാപ്പന്‍:1/9
ബി രാധാകൃഷ്ണ മേനോന്‍:1/10

തലവര
കെ കെ നായര്‍,മാണി സി കാപ്പന്‍ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയില്ലേല്‍ ആന്റോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും.

20 ഏപ്രിൽ 2009

കലാശക്കൊട്ട് : കൊല്ലം

കൊല്ലം
സ്ഥാനാര്‍ഥി പട്ടിക
എന്‍ പീതാംബരക്കുറുപ്പ് :യു ഡി എഫ്
പി രാജേന്ദ്രന്‍:എല്‍ ഡി എഫ്
വയ്ക്കല്‍ മധു: ബി ജെ പി

കരുണാകരന്റെ വിശ്വസ്തനും ഏറ്റവും പ്രിയപ്പെട്ട ശിഷ്യനുമായ പീതാംബരക്കുറുപ്പ് ആദ്യമായി ലോക്സഭയിലേക്കു മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നില്ല.67.84 ശതമാനം വോട്ടുകള്‍ രേഖപെടുത്തിയ ഇവിടെ യു ഡി എഫ് തന്നെ വിജയിക്കും എന്ന് ഗുലുമാലും വിശ്വസിക്കുന്നു കാരണം സി പി എമ്മും സി പി ഐയും തമ്മിലുള്ള പിണക്കം കേരളത്തില്‍ മുഴുവനും പടരുന്നതിനും ഒത്തിരി മുന്പ് തന്നെ അവര്‍ തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നിരുന്നു കൊല്ലത്ത്.

അത് പോലെ തന്നെ സി പി എമ്മിനെക്കാളും സി പി ഐ തന്നെ ആണ് കൊല്ലത്ത് ശക്തം.ആര്‍ എസ് പിക്കും ശക്തി ഉള്ള ഈ മണ്ഡലത്തില്‍ അവരുടെ നിലപാടും നിര്‍ണായകം ആകും.തങ്ങള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ ആര്‍ എസ് പിക്ക് ഇത്തിരി വിഷമം ഉള്ളത് കണക്കില്‍ എടുത്താല്‍ അവരുടെ വോട്ടും വലത്തേക്ക് മാറും എന്നതാണ് ഗുലുമാലിന്റെ നിരീക്ഷണം.

നിലവിലുള്ള എം പി ആയ രാജേന്ദ്രന്‍ സീറ്റ് നിലനിര്‍ത്താന്‍ വെള്ളം കുടിക്കും എന്നതാണ് സത്യം.
വയ്ക്കല്‍ മധു എന്ന ബി ജെ പി സ്ഥാനാര്‍ഥി എത്ര വോട്ട് നേടുന്നു എന്നത് മാത്രം നോക്കിയാല്‍ മതി.മധുവിന് മൂന്നാം സ്ഥാനം ഏതായാലും ഉറപ്പിക്കാം.

കഴിഞ്ഞ രണ്ടു തവണയും കൊല്ലത്തെ പ്രധിനിധീകരിച്ച രാജേന്ദ്രന്‍ എന്ത് സംഭാവന കൊല്ലത്തിനു നല്‍കി എന്നതിന്റെ വിലയിരുത്തല്‍ ആകും ഇവിടുത്തെ ഫലം.

സാധ്യതകള്‍
എന്‍ പീതാംബരക്കുറുപ്പ് :2/3
പി രാജേന്ദ്രന്‍:1/3
വയ്ക്കല്‍ മധു: 1/10

തലവര
ഭാഗ്യം കൂടെ ഉണ്ടേല്‍ ഇടതുപക്ഷത്തിന് സീറ്റ് നിലനിര്‍ത്താം.

കലാശക്കൊട്ട് : ആറ്റിങ്ങല്‍

വോട്ടെടുപ്പ് കഴിഞ്ഞു എങ്കിലും ഒരു മാസത്തെ ഇടവേള..നമ്മുക്ക് ആറ്റിങ്ങല്‍ മണ്ഡലം ഒന്ന് നിരീക്ഷിക്കാം.

ആറ്റിങ്ങല്‍
സ്ഥാനാര്‍ഥി പട്ടിക
ജി ബാലചന്ദ്രന്‍:യു ഡി എഫ്
എ സമ്പത്ത്: എല്‍ ഡി എഫ്
തോട്ടക്കാട് ശശി:ബി ജെ പി
ശ്രീനാഥ്: ശിവസേന

കഴിഞ്ഞ തവണ ചിറയന്കീഴ് ആയിരുന്ന മണ്ഡലം ഇത്തവണ ആറ്റിങ്ങല്‍ ആയപ്പോള്‍ രണ്ടു മുന്നണികളും വിജയം തങ്ങള്‍ക്ക് എന്ന് ഉറപ്പിചിരിക്കുകയാണ്.പോളിംഗ് കുറഞ്ഞു എങ്കിലും, 66.25 എന്ന സംഖ്യ ആര്‍ക്കും വിജയം കൊണ്ടുവരാം എന്നാണ് ഗുല്മാലിന്റെ നിരീക്ഷണം.

സി പി എമ്മിന്റെ കരുത്ത് പ്രതിഫലിക്കാന്‍ ഇടയുള്ള ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്.പൊതുവേ അടിസ്ഥാനവര്‍ഗം എന്ന് ഇടതുപക്ഷം വിശേഷിപ്പിക്കുന്ന, കാലകാലങ്ങള്‍ ആയി അവരുടെ വോട്ട് ബാങ്ക്‌ ആയ പാവപെട്ടവരുടെ മണ്ഡലത്തില്‍ ഇടതുപക്ഷം വെന്നിക്കൊടി നാട്ടാനാണ് സാധ്യത.ബി ജെ പിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഈ മണ്ഡലത്തില്‍ തങ്ങളുടെ വോട്ട് മുഴുവന്‍ പെട്ടിയില്ലാക്കുക എന്നതായിരിക്കും അവരുടെ ലക്‌ഷ്യം.വലതു പക്ഷം വിജയം അവകാശപ്പെടുന്നുണ്ട് എങ്കിലും സാധ്യത കുറവാണ്.

വെള്ളിത്തിരയുടെ പ്രധിനിധിയായി പഴയകാല സിനിമ നടന്‍ ശ്രീനാഥ് ഇവിടെ ശിവസേന സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു എന്നത് ഒരു കൌതുകത്തില്‍ ഒതുങ്ങുന്നു.കാര്യമായ വേരോട്ടം ഇല്ലാത്ത ശിവസേനക്ക് എത്ര വോട്ടു കിട്ടും എന്നത് കണ്ടറിയാം.

കഴിഞ്ഞ തവണ 50000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷം നേടി വിജയിച്ച ഇടതുപക്ഷം ഒരു 20000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഈ തവണയും മണ്ഡലം നിലനിര്‍ത്തും എന്നാണ് ഗുല്മാല്‍ പ്രതീക്ഷിക്കുന്നത്.

സാധ്യതകള്‍
ജി ബാലചന്ദ്രന്‍:1/5
എ സമ്പത്ത്: 2/5
തോട്ടക്കാട് ശശി:1/25
ശ്രീനാഥ്: 1/50

തലവര
തലവര തെളിയും എന്ന്കില്‍ ബാലചന്ദ്രന്‍ മണ്ഡലം യു ഡി എഫിന് നേടി കൊടുക്കും, അതിനു സി പി ഐയും വി എസ് പക്ഷവും വോട്ടുകള്‍ മറിക്കണം.

15 ഏപ്രിൽ 2009

കലാശക്കൊട്ട് : തിരുവനന്തപുരം

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുക എന്ന അതിസാഹസികമായ ഒരു ദൌത്യം ആണ് ഇനി വരുന്ന ദിവസങ്ങളില്‍ ഗുല്മാല്‍ ഏറ്റെടുത്തിരിക്കുന്നത്.ഇത് പ്രവചനത്തില്‍ ഉപരി ഒരു വിലയിരുത്തല്‍ ആണ്.മണ്ഡലങ്ങളിലൂടെ ഒരു ചെറിയ യാത്ര...........

തിരുവനന്തപുരം
സ്ഥാനാര്‍ഥി പട്ടിക
ശശി തരൂര്‍ :യു ഡി എഫ്
പി രാമചന്ദ്രന്‍ നായര്‍ :എല്‍ ഡി എഫ്
പി കെ കൃഷ്ണദാസ്:ബി ജെ പി
നീലലോഹിതദാസന്‍ നാടാര്‍ : ബി എസ് പി
എന്‍ പി ഗംഗാധരന്‍: എന്‍ സി പി


തലസ്ഥാന മണ്ഡലത്തെ ആര്‍ക്കു?? എന്ന് പ്രവചിക്കാന്‍ ആകാത്ത ഒരു സ്ഥിതി വിശേഷം ആണ് നില നില്‍ക്കുന്നത്.

ശശി തരൂര്‍ എന്ന മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലിന്റെ വ്യക്തി പ്രഭാവവും പണ കൊഴുപ്പും ഫലം യു ഡി എഫിന് അനുകൂലം ആക്കും എന്ന ഒരു വ്യക്തത ഇല്ലാത്ത പ്രവചനം ഗുലുമാല്‍ നടത്തുന്നു.ശശി തരൂര്‍ വ്യക്തി എന്ന നിലയില്‍ വിജയം ആണെന്കിലും ഒരു രാഷ്ട്രീയ ചുറ്റുപാടില്‍ എത്ര കണ്ടു വിജയിക്കാന്‍ ആകും എന്ന് കണ്ടറിയാം, പ്രത്യേകിച്ച് തരൂര്‍ എം പി ആയാല്‍ പുള്ളി തന്നെ ചുറ്റി പോകും.ഇപ്പോള്‍ തനിക്ക് ജയ് ഹോ വിളിക്കുന്ന സഹ പ്രവര്‍ത്തകര്‍ നടത്തുന്ന രാഷ്ട്രീയ മാമാ പണികളും, മുതലെടുപ്പുകളും മറ്റും പുള്ളി എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടറിയാം.

സി പി ഐ ഉടെ രാമചന്ദ്രന്‍ നായര്‍ എന്ന സ്ഥാനാര്‍ഥി എത്ര കണ്ടു വോട്ടുകള്‍ നേടും എന്നത് ആ പാര്‍ട്ടിയുടെ തന്നെ രാഷ്ട്രീയ ഭാവിയെ ബാധിക്കും.പ്രത്യേകിച്ച് സി പി എം എന്ന വല്യേട്ടന്‍ പി ഡി പി എന്ന കുഞ്ഞെട്ടത്തിയെ കല്യാണം കഴിച്ചു കൂടെ നടക്കുന്ന ഈ സമയത്ത്.സി പി ഐ ഉടെ നിലപാടുകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയം ആയിരുന്നു ഈ പ്രശ്നത്തില്‍.അതില്‍ ഗുല്മാല്‍ അവര്‍ക്ക് നൂറു മാര്‍ക്കും കൊടുക്കുന്നു.അതോടൊപ്പം ആ നിലപാടുകള്‍ അവരെ ഈ തിരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കും എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.അവര്‍ക്ക് സി പി എം വോട്ടുകള്‍ കുറയും, അത് ഉറപ്പാണ്‌.

കൃഷ്ണദാസ് എന്ന ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ട്‌ എത്ര കണ്ടു മുക്ക്ര ഇട്ടാലും താമര വിരിയിക്കണം എങ്കില്‍ ഭാഗ്യം നല്ലതായി കനിയണം.ഇടത് വോട്ടുകള്‍ മാറി കുത്തുകയും, നീലന്‍ നാടാര്‍ വോട്ടുകള്‍ പിടിക്കുകയും,പിന്നെ സ്വന്തം വോട്ടുകള്‍ ചോരാതെ നോക്കുകയും ചെയ്‌താല്‍ ഒരു പരിധി വരെ കൃഷ്ണദാസ് ജയിക്കാന്‍ സഹായിക്കും എന്ന് പറയാന്‍ ഗുല്മാല്‍ ആഗ്രഹിക്കുന്നു.ബി ജെ പിക്ക് സാധ്യത ഉള്ള കേരളത്തിലെ അഞ്ചു മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.

നീലന്‍ എന്ന നീലലോഹിതദാസന്‍ നാടാര്‍ മായാവതിയുടെ ബി എസ് പിയുടെ മുഖ്യ സ്ഥാനാര്‍ഥി ആണ് കേരളത്തില്‍.നീലന്റെ വിജയം ബഹന്‍ജി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്, കാരണം അത് ബി എസ് പിക്ക് ദക്ഷിണ ഭാരതത്തിലേക്ക് ഒരു ചവിട്ടു പടി ആകും.നാടാര്‍ സമുദായത്തിന്റെ വോട്ടുകള്‍ ആണ് നീലന്‍ മുഖ്യം ആയും ലക്ഷ്യമിടുന്നത്.പക്ഷെ എത്ര മാത്രം വോട്ടുകള്‍ നീലന്‍ നേടും എന്നത് കണ്ടറിയാം. നീലന്റെ ഇമേജ് അത്ര നല്ലത് അല്ല എന്ന് എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.

ഗംഗാധരന്‍ എന്ന എന്‍ സി പി നേതാവിന് ഒരു കോമാളി റോള്‍ ആണ് ഈ ഇലക്ഷനില്‍. വിദൂരമായ ഒരു സാധ്യത പോലും അവകാശപെടാന്‍ പറ്റില്ല.പക്ഷെ മറ്റുള്ളവരുടെ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ ഗംഗാധരനും എന്‍ സി പിക്കും കഴിയും എന്നത് ഒരു സത്യം ആണ്.

ഒരു പക്ഷെ നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ഫലം തരാന്‍ ഗംഗാധരനും നീലനും വിചാരിച്ചാല്‍ നടക്കും.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തിരുന്ന ബി ജെ പി രണ്ടാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തിരുന്ന യു ഡി എഫ് ഒന്നാം സ്ഥാനത്തേക്കും എല്‍ ഡി എഫ് വളരെ ദയനീയമായി മൂനാം സ്ഥാനത്തേക്കും വരുന്ന ഒരു ഫലം ആണ് ഗുലുമാല്‍ ഈ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

സാധ്യതകള്‍
ശശി തരൂര്‍ : 2/3
പി രാമചന്ദ്രന്‍ നായര്‍ : 1/10
പി കെ കൃഷ്ണദാസ്: 1/3
നീലലോഹിതദാസന്‍ നാടാര്‍ :1/9
എന്‍ പി ഗംഗാധരന്‍:1/10

തലവര
തലവര ശരി ആണെങ്കില്‍ ഈ കുറി താമര വിരിയും ഇവിടെ