01 മേയ് 2009

കലാശക്കൊട്ട് : മാവേലിക്കര

സ്ഥാനാര്‍ഥി പട്ടിക
കൊടിക്കുന്നില്‍ സുരേഷ്: യു ഡി എഫ്‌
ആര്‍ എസ് അനില്‍: എല്‍ ഡി എഫ്‌
പി എം വേലായുധന്‍:ബി ജെ പി

ഗുല്മാലിന്റെ സ്വന്തം മണ്ഡലം ആയ മാവേലിക്കര പുനര്‍നിര്‍ണയം എന്ന തുഗ്ലെക് പരിഷ്കാരത്തിനു ശേഷം ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നിരിക്കുന്നു.ആലപ്പുഴ ,കൊല്ലം,കോട്ടയം ജില്ലകളില്‍ ആയി പരന്നു കിടക്കുന്ന മാവേലിക്കര മണ്ഡലം ഇത്തവണ യു ഡി എഫിന്റെ കൂടെ നില്‍ക്കും എന്നാണ് ഗുല്മാലിന്റെ വിശ്വാസം.കൊടിക്കുന്നില്‍ സുരേഷിന് മണ്ഡലത്തില്‍ ഉള്ള പൊതു സമ്മതിയും പിന്നെ യു ഡി എഫ്‌ തരംഗവും കൂടി ചേരുമ്പോള്‍ എങ്ങനെ കണക്കുക്കൂട്ടിയാലും വിജയ സാധ്യത കൂടുതല്‍ ആണ്.പക്ഷെ ഒരു സംവരണ മണ്ഡലം ആയ ഇവിടെ അടിയൊഴുക്കുകളും പരമ്പരാഗത വോട്ടുകളും ഒരു നിര്‍ണായക ഘടകം ആണ്.

ആര്‍ എസ് അനില്‍ എന്ന കന്നിക്കാരന് തികച്ചും ഒരു കടുത്ത വെല്ലുവിളി ആണ് എല്‍ ഡി എഫിന്റെ വോട്ടുകള്‍ നിലനിര്‍ത്തുക എന്നത്.പ്രത്യേകിച്ച് പി ഡി പിക്ക് ഈ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ഉള്ള സ്ഥിതിക്ക്‌.സി പി ഐ ഏറെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ അനില്‍ എത്ര വോട്ടുകള്‍ നേടും എന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്.
പോരാത്തതിന് കഴിഞ്ഞ തവണ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം ഏതാണ്ട് 7000 ത്തില്‍ പരം വോട്ടുകള്‍ മാത്രം ആയിരുന്നത് കൂടി കണക്കില്‍ എടുത്താല്‍ ഇത്തവണ അവരുടെ സ്ഥിതി ഏറെ കുറെ പരുങ്ങലില്‍ ആണ് ഇവിടെ.

വടക്ക് നിന്നും എത്തിയ വരുത്തന്‍ ആണ് വേലായുധന്‍ എങ്കിലും പൊതു സമ്മതിയുടെ കാര്യത്തില്‍ ആള്‍ ഒട്ടും പിന്നിലല്ല.അടൂര്‍,കൊട്ടാരക്കര തുടങ്ങിയ ഭാഗങ്ങളില്‍ വേലായുധനും ബി ജെ പിക്കും നിര്‍ണായക ശക്തി ആയി മാറാന്‍ സാധിക്കും എന്നത് കൌതുകം ഉണര്‍ത്തുന്നുണ്ട്.ബി ജെ പിക്ക് വിജയസാധ്യത ഉള്ള 5 മണ്ഡലങ്ങളില്‍ ഒന്നാണ് ഈ മണ്ഡലം എന്നത് ഒട്ടും അതിശയോക്തി കലരാത്ത ഒന്നാണ്.പലപ്പോഴും മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോകുന്നത് സാമുദായിക പ്രസ്ഥാനങ്ങളുടെ ശക്തി അവര്‍ക്ക് എതിരായി മാറുന്നത് കൊണ്ടാണ്.

നായര്‍-ക്ര്യസ്തവ വോട്ടുകളുടെ പിന്‍ബലത്തില്‍ കൊടിക്കുന്നില്‍ വെന്നികൊടി പാറിക്കും എന്ന് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.


സാധ്യതകള്‍

കൊടിക്കുന്നില്‍ സുരേഷ്: 2/3
ആര്‍ എസ് അനില്‍: 1/5
പി എം വേലായുധന്‍:1/3

തലവര
തലവര നേരെ ആണെങ്കില്‍ വേലായുധന്‍ താമര വിരിയിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: