26 മാർച്ച് 2009

പൊന്നാനയും രണ്ടാണിയും....

തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ നാം കാണുന്ന പല നാടകങ്ങളില്‍ ഒന്നാണ് പൊന്നാനയും രണ്ടാണിയും..

കപട മതേതരത്വം പ്രസംഗിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രണ്ടു മുന്നണികളും, പിന്നെ ചിത്രത്തില്‍ എങ്ങും ഇല്ലാത്ത പാവം താമരയും, പിന്നെ കുറെ ഈര്‍ക്കില്‍ പാര്‍ട്ടികളും,കെട്ടി വെച്ച് കാശു നഷ്ടപെടുത്തുന്നത് ഹോബി ആക്കിയ കുറെ സ്വതന്ത്രരും കളത്തില്‍ ഇറങ്ങാന്‍ കച്ച കെട്ടി ഇരിക്കുന്ന ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കുറെ ചിന്തകള്‍ ഗുലുമാല്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..

എന്താണ് രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വം?..

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യം...അതെ..മതേതരത്വം വോട്ടു നേടാനുള്ള ഒരു പദം മാത്രം ആണ് ഇന്ന്.ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ തുടങ്ങി ഒരു മത ചിന്തയും തലയില്‍ കയറാത്ത പാവം ജനകോടികളുടെ തലയില്‍ വിഷത്തിന്റെ വിത്തുകള്‍ പാകി, അധികാരം നേടാനും, അത് വഴി വ്യക്തി ലാഭങ്ങള്‍ സംരക്ഷിക്കാനും ഉള്ള വെറും ഒരു മറ മാത്രം ആയി മാറി മതേതരത്വം മാറിയിരിക്കുന്നു ഇന്ന്.അത് കേരളത്തില്‍ മാത്രം അല്ല, ഈ ഭരതഭൂമിയില്‍ മുഴുവനും പടര്‍ന്നു കഴിഞ്ഞു.
രാഷ്ട്രീയം വെറും കച്ചവടവും,കൂടികൊടുക്കലും മാത്രം ആണ് ഇന്ന്.ചില ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ ഗുലുമാല്‍ ആഗ്രഹിക്കുന്നു.(ഇവിടെ പറയപെടുന്ന കാര്യങ്ങള്‍ വ്യക്തിപരം ആണ് എന്ന മുഘവുരയോടെ.)

തിരഞ്ഞെടുപ്പ് അടുത്ത് എന്ന് കേട്ടതോടെ ഇടതുമുന്നണിയിലെ വല്യേട്ടന്മാര്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി ശ്രീ.രണ്ടത്താണി ആണ് എന്ന് പ്രഖ്യാപിച്ചു.ആരാണ് രണ്ടത്താണി?..എം ഇ എസ് കോളെജിന്റെ പ്രിന്‍സിപ്പല്‍ ആയ ശ്രീ.അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എങ്ങനെ ചിത്രത്തിലെത്തി?.സി പി എം ഇന്റെ പുതിയ കൂട്ടുകാര്‍ ആയ പി ഡി പി മുസ്ലിം ഭൂരിപക്ഷ മണ്ഡലം ആയ പൊന്നാനിയില്‍ വിജയത്തില്‍ എത്താന്‍ കണ്ടു പിടിച്ച എളുപ്പ മാര്‍ഗം ആണ് രണ്ടത്താണിയെ പൊന്നാനിയില്‍ നിര്‍ത്താം എന്നത്.അതില്‍ സി പി ഐ ക്കും ജനതാദളും എതിര്‍പ്പ് പ്രകടിപിച്ചു എങ്കിലും കാര്യം ഒന്നും ഉണ്ടായില്ല...

രണ്ടത്താണിയോട് യാതൊരു എതിര്‍പ്പും ഇല്ല.സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പ്.മതേതരത്വം പ്രസംഗിച്ചിട്ട് കുറിച്ച് വോട്ടിനായി മതേതര മൂല്യങ്ങള്‍ തൊട്ടു തെറിച്ചിട്ടില്ലാത്ത കൂട്ടുകെട്ടുകള്‍ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ഗുലുമാലിനെ പ്രേരിപ്പിക്കുന്നു.

ആരും മോശം അല്ല.കോണ്‍ഗ്രസ്സും,ബി ജെ പിയും, ഇടതും,വലതും ഒന്നും.ആകെ നമ്മുടെ രാഷ്ട്രീയ സാഹചര്യം മോശം ആണ്. "കൈയിലിരിക്കുന്നതും വരാല്‍,ഒറ്റാലില്‍ കിടക്കുന്നതും വരാല്‍" എന്നതാണ് പാവം ജനകോടികളുടെ അവസ്ഥ.

തിരഞ്ഞെടുപ്പ് വന്നാല്‍ അരമനകളിലും,ചങ്ങനാശ്ശേരിയിലും,ചേര്‍ത്തലയിലും അങ്ങനെ മതത്തിനെ അല്ലെങ്കില്‍ ജാതിയെ വിറ്റു കാശാക്കുന്ന എല്ലായിടങ്ങളിലും രാഷ്ട്രീയക്കാരുടെ തിരക്കാണ്.വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ വിപ്ലവാശയങ്ങള്‍ക്കോ, ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്കോ യാതൊരു പ്രസക്തിയും ഇല്ല.മാനുഷിക മൂല്യങ്ങള്‍ക്ക് തന്നെ വിലയില്ല എന്നതാണ് അവസ്ഥ.

ഈ വ്യവസ്ഥിതി മാറണം.

എന്തെല്ലാം പുരോഗതി ഈ നാട് കൈവരിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.100 കോടിയില്‍ 90 ശതമാനവും പാവപെട്ടവര്‍ ആണ്.സാമ്പത്തികമായി യാതൊരു നേട്ടവും ഇല്ലാത്തവര്‍.ജീവിതഭാരം തലയിലേറ്റി ജീവിതം മുഴുവനും കഷ്ടപ്പാടിനെ ഏറ്റു വാങ്ങുന്നവര്‍.ഇവരെ ആരെയും തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരെ നമ്മുക്ക് വേണ്ട എന്ന് ഒറ്റക്കെട്ടായി യുവതലമുറ തീരുമാനം എടുക്കണം.അങ്ങനെ ജനം മണ്ടരല്ല എന്ന് തെളിയ്ക്കണം.

ഏതായാലും ഗുലുമാല്‍ ഈ തവണ വോട്ടു ചെയ്യാനില്ല എന്ന തീരുമാനത്തില്‍ ആണ്.മടുത്തു ഈ വ്യവസ്ഥിതി.

മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു.മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നു.മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

"ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോശം അല്ല,രാഷ്ട്രീയക്കാരാണ് മോശം,രാഷ്ട്രീയ നിലപ്പടുകള്‍ ആണ് മോശം, പ്രവര്‍ത്തന രീതികള്‍ ആണ് മോശം, അധികാരം മാത്രം ആണ് ലക്‌ഷ്യം എന്ന കാഴ്ച്ചപാടാണ് മോശം " എന്ന പ്രഖ്യാപനത്തോടെ തല്‍ക്കാലത്തേക്ക് വിടവാങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: